ഓർമ്മകളിലെ ലക്ഷ്മി


സൂര്യനും പതിവിലേറെ തെളിഞ്ഞ് കത്തുന്നുഎന്റെ മനസുപോലെ എന്നവൾക്ക് തൊന്നി.എങ്ങിനെ തോന്നാതിരിക്കും?തെയിലക്കൊളുന്തുകളുടെ ഇളന്ന പച്ചക്കപ്പുറം നീലാകാശം. അതായിരുന്നു ഈക്കാലമത്രയും അവളുടെ ലോകം. തോട്ടത്തിന്റെ തണുപ്പിലൂടെയും തിണർപ്പിലൂടെയും മൂക്കട്ടയൊലിപ്പിച്ച് നടന്നകാലത്തും; വിജനമായ ഇടവഴികളെയും,രാത്രികളെയും, തോട്ടത്തെ തന്നെയും ഭയന്ന തരുണിയായപ്പൊഴും ഉള്ളിലിരുന്നാരോ പറയുമ്പോലെ തോന്നി ഞങ്ങൾ എന്തോ പാപം ചെയ്തവരാണെന്ന്.അവളുടെ സംശയം ദൂരീകരണത്തിനു പ്രാപ്ത്തരായ ആരെയും അവൾ സ്വന്തം കൂട്ടത്തിൽ കണ്ടിരുന്നുല്ല. അങ്ങനെ ആ സംശയം ചലമിറ്റി വിങ്ങുന്ന ഒരു കരപ്പൻ പോലെ അവളിൽ കിടന്നു.എങ്കിലും ഇടയ്ക്കെപ്പൊഴൊ ഒരു തിരിച്ചറിവ് വന്നു..അത് അവളും കൊളുന്തു നുള്ളാൻ തുടങ്ങിയപ്പൊഴാണെന്നു തോന്നുന്നു..ഒരു തരം ധൈര്യം.ഒരുമിച്ചു നിൽക്കുമ്പോൾ തൊന്നുന്ന ഒരു സുരക്ഷിതത്വ ബോധം.കൂലിവാങ്ങി കുടിയിലേക്ക് പൊകുമ്പൊഴേക്കും ഇല്ലാണ്ടാകുന്ന ഒരുതരം കരുത്ത് അവൾ കൂട്ടുകാർക്കിടയിൽ വച്ച് അനുഭവിച്ചു.......................................................................................................................................................................................................................................................................
കുത്തിമറച്ച കുളിപ്പുരയിൽ രാത്രികളിൽ അധ്വാനത്തിന്റെ ക്ഷീണം കഴുകിക്കയുമ്പോൾ...കൌമാര ചന്ദ്രന്മാരെ നോക്കി അവൾ ചിരിക്കും.വിരലിനിടയിലെ കൊളുന്തിന്റെ മിച്ച്ങ്ങൾ കുത്തിക്കളയുമ്പൊൾ...ഇടയ്ക്ക് മുകളിലേക്ക് നോക്കി കണ്ണിറുക്കും
രാത്രിയേപ്പോൽ സുന്ദരിയായതിൽ സ്വയം അഭിമാനംകൊള്ളും. അനുപമയായ ആ നിശാസൌന്ദര്യത്തിന്റെ നഗ്നത കാണുമ്പൊ ചന്ദ്രനും നാണംകൊണ്ട് തുടുക്കാറുണ്ടത്ത്രെ.

കറുപ്പ്..പാപമല്ല അതെന്റെ കരുത്താണ് അവളങ്ങിനെ വിശ്വസിച്ചു.ഒരുമിച്ച് നിൽക്കലിന്റെ സുരക്ഷിതത്വബോധം അവൾക്ക് നാവുകോടുത്തു.നെഞ്ഞത്തേക്ക് കൂർത്ത് നീളുന്ന, മേസ്തിരിമാരുടെ നോട്ടങ്ങളെ അവളിപ്പൊ ചെറുക്കാറുണ്ട്. നേതാവിന്റെ വചനങ്ങൾക്ക് അവൾ ഉൾപ്പെട്ട കറുപ്പുകൾ ചെവികൊടുത്തുതുടങ്ങി.കരുത്തിന്റെ ഗന്ധം അവർ അറിഞ്ഞു. വന്ന് വന്ന് അവകാശങ്ങൾ എന്ന് നേതാവ് പറയാറുള്ളതിന്റെ അർത്ഥമൊക്കെ എതാണ്ട് പിടികിട്ടിയമാതിരിയായി.
ഇന്ന് നവമ്പർ 24, ഇന്നത്തെ തെളിച്ചത്തിനു ഒരു കാരണമുണ്ട്.നഗരത്തിലേക്കൊരു മാർച്ചുണ്ടത്രെ.ഇന്നലെ നേതാക്കൾ തോട്ടത്തിൽ വന്ന് പറഞ്ഞതാണ്. നഗരം...വർണ്ണങ്ങളുടേതാണത്രെ. മാനമ്മുട്ടുന്ന കെട്ടിടങ്ങളും, കണ്ടിട്ടില്ലാത്തതരം വാഹനങ്ങളും,സ്വർണകൊട്ടാരങ്ങളും,പലനിറത്തിലുള്ള വളകളും ദാവണികളും,തണുപ്പ്കൂടെം കൊറെം ചെയൂന്ന മുറികളും,ചൂടുവെള്ളം വരുന്ന പൈപ്പ്കളും നല്ലമണമുള്ള മനുഷ്യന്മാരും എമ്പാടും ഉണ്ടത്രെ നഗരത്തിൽ. മേസ്ത്രി ഒരു ദിവസം അവൾടെ കൂട്ട്കാരിയെ ഇതൊക്കെ കൊണ്ടുകാണിച്ചത്രെ. എന്നിട്ടും അവളെന്തെ മേസ്തിരി രണ്ടാമത് വിളിച്ചിട്ട്പോയീല?........................................................................................................................................................................................................................................................
കൊതിതീരാത്ത നഗരകാഴ്ചകൾക്ക് നടുവിലൂടെ പ്രകടനം മെല്ലെ നീങ്ങി.തികച്ചും സമാധാനപരമായിരുന്നു ആ പ്രകടനം. അവൾ ഉൾപ്പെടുന്ന ആദിവാസിസമൂഹത്തിന് പട്ടികവർഗ്ഗ പദവി നേടിയെടുക്കാൻ വേണ്ടിയായിരുന്നു ആ പ്രകടനം. പക്ഷെ അവളുടെ കണ്ണുകളിൽ അവകാശസമരപോരാട്ടത്തിന്റെ വീര്യമായിരുന്നില്ല,കാഴ്ചകളൊടുള്ള അടങ്ങാത്ത കൊതിയായിരുന്നു. അവൾ കണ്ടിട്ടില്ലാത്തതരം മനുഷ്യർ. കണ്ടിട്ടില്ലാത്ത പാതകൾ.കാറ്റിനുപോലും അപരിചിതത്വം. പക്ഷെ അതുമാത്രം നല്ലതായി തോന്നിയില്ല. ശ്വാസം മുട്ടുന്ന ഒരുതരം മണം.
എന്തോ ഒരു ബഹളം പ്രകടനത്തിനു മുന്നിൽ.പിന്നിലായി നടന്നിരുന്ന പുരുഷന്മാരെല്ലാം ജാഥയുടെ മുൻ നിരയിലേക്ക് ഓടുന്നു.പലർക്കും ഒന്നും മനസിലായില്ല.എല്ലാവരും ഓടുകയാണു.“ജാഥയ്ക്കിടയിലെക്ക് ആരോ ഒരുവൻ ബൈക്കോടിച്ച്കയറ്റി..എതോ ആദിവാസി സ്ത്രീയ്ക്ക് ഗുരുതരമായി പരുക്കേറ്റു.ചോദ്യം ചെയ്ത നേതാക്കളെ നഗരവാസികൾ കയ്യേറ്റം ചെയുന്നു..” ആരോ പറഞ്ഞുകൊണ്ടോടി.ജാഥ ചിന്നി ചിതറി..ആരൊക്കെയൊ റോഡിൽ കിടന്ന കാറുകളുടെ ചില്ലുകളെറിഞ്ഞുടച്ചു. ആദിവാസി സഭയുടെ മുദ്രാവാക്യങ്ങൾ ബലമില്ലാതെ എവിടെയൊ മുഴ്ങ്ങി. പെണ്ണുങ്ങൾ അലറിക്കൊണ്ടോടുന്നു. അടിയേറ്റ നേതാവിന്റെ തല രണ്ടായി പിളർന്നു. ചേട്ടത്തിയൂടെ കൈയുമ്പിടിച്ച് അവളോടി..മുന്നിലുള്ളതൊന്നും അവൾ കണ്ടില്ല.ഭീതി മാത്രം.നഗരം അവരെ വളഞ്ഞിരിക്കുന്നു. കുറുവടികളേന്തിയ ഒരുപറ്റം ചെറുപ്പക്കാർ അവർക്ക് നേരെ പാഞ്ഞടുത്തു.അരികിലേക്ക് ഓടിയടുക്കുന്നവരിൽ ഒരുവന്ന്റ്റെ കണ്ണുകൾ തനിക്ക് നേരെ ആണെന്നു തിരിച്ചറിഞ്ഞ ആ പെണ്ണ് ചേചിയുടെ കൈയിലെ പിടിവിട്ട് അവളെ സുരക്ഷിതയാക്കി. എതാനും വാര അകലെ നിയമസഭയക്ക് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന പോലിസ് വാനിനടുതേക്ക് സർവ്വശക്തിയുമെടുത്ത് അവളോടി. പിറകിലെ പാഞ്ഞ ബലിഷ്ഠമായ കരങ്ങൾക്ക് പിടികൊടുക്കാതെ പായാനുള്ള കരുത്തില്ലായിരുന്നു അവൾക്ക്.മുഖമറ്ടച്ച് വീണു. അവൾ തിരിച്ചറിഞ്ഞു..ഇപ്പൊ അവളേതാണ്ട് പരിപൂർണ്ണ നഗ്നയായിക്കഴിഞ്ഞിരിക്കുന്നു.അട്ടഹസിച്ചുകൊണ്ട് നിൽക്കുന്ന കാപാലികാരുടെ കൈകൾ അമ്മാനമാടുന്നു അവളുടെ ഉടുതുണി!! അവളലറിക്കരഞ്ഞു..അവളിൽ അവശേഷിച്ച തുണിയും ആരൊ പറിച്ച്മാറ്റി. അവളുടെ നാഭിയിലേക്ക് ബൂട്ട്സുകൾ മാറി മാറി ചവുട്ടി.കുതറിയോടാനൊരുമ്പെട്ടവളെ കുതികാലിട്ടു വീഴ്ത്തി,ആഞ്ഞാഞ്ഞു തൊഴിച്ചു.താഴ്വരയിലെ വരേണ്യ വർഗ്ഗത്തിനു മലയുടെ മകളോട്, കറുപ്പിനോട് ഉള്ള വെറുപ്പ്.നട്ടുച്ച് നേരത്ത് ഗുവാഹത്തി നഗരത്തിന്റെ ഹ്രിദയഭാഗത്ത്നിരാലംബയായ സ്ത്രീത്വം അപമാനിതയായി. കാമറകണ്ണ്കൾ സാക്ഷി.സാമാജികർ സാക്ഷി,നിയമപാലകർ സാക്ഷി.നഗരസുന്ദരികൾ സാക്ഷി,പുരുഷകേസരികൾ സാക്ഷി........................................................................................................................................................................................................................................................................
പ്രിയ ലക്ഷ്മി ഒറാങ്ങ്...ഈ ജനത പാടിനടന്ന കപടമൂല്യങ്ങളെയും മിഥ്യാഭിമാനങ്ങളെയുമൊക്കെയോർത്ത് സ്വയം ലജ്ജിക്കട്ടേ.ഇനിയും നിനക്ക് ലഭിച്ചിട്ടില്ലാത്ത നീതിക്ക് ലഭിക്കാൻ നിറത്തിന്റെ ഉയിർപാണു വേണ്ടതെങ്കിൽ .നിന്റെ നിറത്തിൽ നീ കത്തണം കറുപ്പ് കത്തി ജ്വലിക്കണം

Comments

  1. പറയാന്‍ വാക്കുകളില്ല. വാക്കുകളിലെ സൌന്ദര്യം യാഥാര്‍ത്യത്തിന്റെ തീകനലുകളില്‍ ശരിക്കും ഒരു കാറ്റായി ആഞ്ഞടിക്കുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന വാക്കുകളാണ് എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടത്ത്.


    കുത്തിമറച്ച കുളിപ്പുരയിൽ രാത്രികളിൽ അധ്വാനത്തിന്റെ ക്ഷീണം കഴുകിക്കയുമ്പോൾ...കൌമാര ചന്ദ്രന്മാരെ നോക്കി അവൾ ചിരിക്കും.വിരലിനിടയിലെ കൊളുന്തിന്റെ മിച്ച്ങ്ങൾ കുത്തിക്കളയുമ്പൊൾ...ഇടയ്ക്ക് മുകളിലേക്ക് നോക്കി കണ്ണിറുക്കും
    രാത്രിയേപ്പോൽ സുന്ദരിയായതിൽ സ്വയം അഭിമാനംകൊള്ളും. അനുപമയായ ആ നിശാസൌന്ദര്യത്തിന്റെ നഗ്നത കാണുമ്പൊ ചന്ദ്രനും നാണംകൊണ്ട് തുടുക്കാറുണ്ടത്ത്രെ.

    ReplyDelete
    Replies
    1. നന്ദി സഖേ...അസ്വസ്ഥതയെന്തെന്നറിയാത്ത ഒരു സമൂഹത്തേ...അസ്വസ്ഥമാക്കുക എന്നതും കലയുടെ ധർമ്മമാണെന്ന് വിശ്വസിക്കുന്നു.വർണവെറിയുടെ കണ്ണിലൂടെ ലോകത്തേ കാണുന്ന ജനതയെ വിദ്യാഭ്യാസംകൊണ്ട് പരിഷ്ക്കരിക്കാൻ സാധിക്കാത്ത പക്ഷം ഭയപ്പെടുത്തുകയെ നിർവാഹമുള്ളു.അവരറിയണം.കറുപ്പ് കരുത്താകുമെന്നും കത്തിജ്വലിക്കുമെന്നും

      Delete

Post a Comment

Popular posts from this blog

ചാന്ദിനി എന്ന അരവാണി

A Trip to the Land of Brahma Kamal