ചാന്ദിനി എന്ന അരവാണി



പള്ളീക്കൂടത്തിൽ പഠിക്കുന്ന കാലത്തേ അവന് ചങ്ങാത്തം പെൺപിള്ളേരോടാണ്. അവരുടെ പാവാടതുമ്പിൽ കുരുങ്ങി നടക്കാനാണു അവന് പഥ്യം.പൊരയിലെത്ത്യാലും ഇത്താന്റെ പിന്നീന്ന് മാറാണ്ട് അടുക്കളെടെ പിന്നാമ്പുറത്തോ കുളിക്കടവിലോ ഒക്കെ ചുറ്റിത്തിരിയും.
ഹൈസ്കൂളിൽ പോകാൻ തുടങ്ങിയ കാലത്തും ഇത്താനെ കൊണ്ട് അവൻ കണ്ണെഴുതിക്കും പൌഡറും ഇടുവിക്കും.“നസീറേ പെണ്ണ്ങ്ങള് കുളിക്ക്ന്നടത്ത് നിനക്കെന്നാടാ കാര്യം” അയലത്തെ കിളവിതള്ള കണ്ണുരുട്ടി. അതിനുത്തരം പറഞ്ഞത് ഫൌസിയ ആരുന്നു.“ഓനവിടെ നിന്നൊട്ടെ ഇത്താത്ത ഓനെ ഞമ്മടെ കൂട്ടത്തിലൊരാളായിട്ടേ കണ്ടിട്ടുള്ളൂ.ഓൻ നസീറല്ല നസിറിയാ ആകെണ്ടിയിരുന്ന്” പെണ്ണ്ങ്ങൾ അടിമുടിയിളക്കി ചിരിച്ചു.നസിറിന്റെ മുഖം ചുവന്നു തുടുത്തു..കുളപ്പടവിലെ ആൺ പായലിന്റെം പെൺ പായലിന്റെം  ചുണ്ടുകൾ കൊരുപ്പിച്ചു “ഒറ്റവലി” എന്നിട്ടൊരു കള്ളചിരിയോടെ ഫൌസിയയുടെ നനഞ്ഞോട്ടിയ മാറിടത്തിലേക്ക് അവൻ നോക്കി.

ഇരുട്ടിൽ മച്ചുമ്പുറത്ത് ചാടുന്ന എലികളേയോർത്തപ്പോളവന് പേടിയായി. അവയുടെ ചടപട ശബ്ദവും കീറ്റലും അവനെ കൂടുതൽ ഭയപ്പെടുത്തി. അന്നു രാത്രി നസീറും കണ്ടു ആമിനയും ഫൌസിയയും അതേ സ്വപ്നം. വെള്ള കുതിരപ്പുറത്തേറി വരുന്ന രാജകുമാരന്റെ സ്വപ്നം.
കിനാവള്ളിയിൽ തൂങ്ങിയിറങ്ങിയ രാജകുമാരന്മാർ അവനു ചുറ്റും പൊട്ടിചിരിച്ച് കൊണ്ട് കറങ്ങി.അവന്റെ കവിളുകളിൽ മുത്തംകൊടുത്ത് നേരം വെളുക്കുമ്മുമ്പ്പേ..തിരികെകയറി പോയി.

 കാലാകാലം ആനാത്ത്കുളത്തിലെ വെള്ളം കേറീമിറങ്ങീം കിടന്നു. മോളിലത്തെ പടവുകളിലേക്ക് നീന്തിക്കയറിയ കാരലും മുശിയുമെല്ലാം വീണ്ടും ആഴങ്ങളിലേക്ക് തന്നെ ഊളിയിട്ടു മറഞ്ഞു.ഇടവപ്പാതിയിൽ ലൈറ്റ് ഹൌസിന്റെ വാര വരെ എത്തിയ ഡാമിലെ വെള്ളം ഒറ്റരാത്രികൊണ്ട് ഇറങ്ങിപോയി.മഴ വീണ്ടും കനത്തു.ഡാം ഹൌസിലെ വാച്ചർ റൂമിനുൾവശം വെള്ളം കോണ്ട് നിറഞ്ഞു.തോടിയിലും തൊഴുത്തിലും വരെ വെള്ളം.പെശിരടിച്ചിട്ട് ചായ്പിൽ സൂക്ഷിചിരുന്ന റബർ ഷീറ്റുകൾ പൂത്ത് നാറി. പ്രക്രുതി അതിനു തോന്നുമ്പടി ചരിച്ചു.

വെള്ളമിറങ്ങിതുടങ്ങി. ആദ്യരാത്രിയിൽ കന്യകാത്വം നഷ്ടമായ പെണ്ണിന്റെ സംത്രിപ്തിയോടെ മണ്ണ് അടുത്ത മഴ കാത്ത് കിടന്നു.അകാരണമായൊരു ദുഖം അവനേതേടിയെത്തി.അതിന്റെ പൊരുളറിയാതെ.. നനഞ്ഞമണ്ണിൽ കൊത്തിപ്പെറിക്കുന്ന പന്നി പുള്ളുകളെ നോക്കി ഉമ്മറക്കോലായിൽ അവനിരുന്നു. ആകെമാനം ഒരു മാറ്റം ശരീരത്തിനും മനസിനും.

ഇരുട്ടടഞ്ഞ മുറിയിൽ അഴിയിട്ട ജനലിലൂടെ വന്ന വെട്ടത്തിന്റെ കൊള്ളികൾ കണ്ണാടിയിൽ മുഖം നോക്കി തിരിച്ച് പോയി.അവൻ മുഖം പരിശോധിച്ചു.മങ്ങിയ വെളിച്ചത്തിൽ മൂക്കിനു കീഴെ അവിടവിടെയായി ശ്മശ്രുക്കൾ.ഞാനോരു പുരുഷനാകാൻ തുടങ്ങിയിരിക്കുന്നു.എനിക്ക് പുരുഷനാകണ്ട.ഇത്താത്തയെപ്പൊലെ ചാന്തിനേം കണ്മഷിയേം സ്നേഹിച്ച,അരയിൽ മുറുക്കികെട്ടിയിടപെട്ട സ്വാതന്ത്ര്യത്തെ  ഇഷ്ടപെട്ട എനിക്കെങ്ങനെ ആണാകാൻ കഴിയും?.ഉപ്പയുടെ പഴയ ഷേവിങ് സെറ്റ് അവനെടുത്തു.കുളിമുറിയുടെ അരഭിത്തിയിൽ കുഴഞ്ഞ ചകിരിയ്ക്കൊപ്പം ഒട്ടിയിരുന്ന ദ്രവിച്ചുതുടങ്ങിയ , മണമുള്ള ഒരു ബ്ലേഡ് അവൻ തപ്പിയെടുത്തു.നല്ല വേദനയുണ്ടാർന്നു.തുരുമ്പ് പടർന്ന ബ്ലേഡ് മുളപൊട്ടിയ തുടങ്ങിയ ആ പുരുഷഭാവത്തെ വേരോടെ അടർത്തി നീക്കി.എന്തോ  ഒരു സംത്രിപ്തി ആ മുഖത്ത് കളിയാടി. ഇത്താത്തെടെമണമുള്ള നൈറ്റിയിൽ അവൻ വല്ലാത്ത ഒരു സ്വസ്ഥതയറിഞ്ഞു.

സ്വന്തം നഗ്നതയെ അവനു ഭയമാണ് .അതവൻ പേടിക്കുന്ന എന്തിനെയോ ഓർമിപ്പിക്കുമായിരുന്നു. ഇരുട്ടിന്റെ ശബ്ദ്ങ്ങളിൽ അവൻ ഞെട്ടിവിറച്ചു എങ്കിലും ഇരുട്ടിനെ അവൻ സ്നേഹിച്ചു. കാരണം അവൻ സ്വയം മറന്നത് ഇരുട്ടിലായിരുന്നല്ലൊ.മാറ്റം അവനു മാത്രമായിരുന്നില്ല അവന്റെ ചുറ്റിലുള്ളതെല്ലാം മാറുകയായിരുന്നു.പക്ഷെ അവയെല്ലാം അവനെ ചൊല്ലിയുള്ള മാറ്റങ്ങളായിരുന്നു.ആരും അവനോട് മിണ്ടാതെയായി..ഒരുതരം നടുക്കുന്ന നിശബ്ദത.നപുംസകത്തോട് കുലീനനായ മനുഷ്യന്റെ  പരിഹാസം. എന്തൊക്കെയൊ പുതിയ പേരുകൾ നാട്ടുകാർ അവനു ചാർത്തി കൊടുത്തു.അവനതൊന്നും ഓർക്കാൻ കൂടിയുള്ള കരുത്തില്ല .കുടുംബത്തിനകത്ത് പോലും ഒരു അരക്ഷിതാവസ്ഥ അവനെ വേട്ടയാടി.സ്നേഹമസ്രിണമായ ഒരു വിളി പോലും അവൻ കേട്ടിരുന്നില്ല.അക്ഷരാർത്ഥത്തിൽ അതൊരു “ഭ്രഷ്ട്”ആയിരുന്നു.രക്തം രക്തത്തെ ബഹിഷ്കരിക്കുന്നു.

അന്നത്തെ..രാത്രി അപ്രതീക്ഷിതമായൊരു മഴ അലറിവിളിച്ച് പെയ്തു. അവന്റെ മുഖത്ത് ചിന്നിചിതറിയ   ആ തൂവാനങ്ങൾക്ക് ഉപ്പുരസമായിരുന്നു.ജനാലയ്ക്കൽ ഉദ്ഗളിച്ച അവസാനതുള്ളി നീരിനെയും അവനെണ്ണി. അന്ന് രാത്രി നസീർ മരിച്ചു.........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................ബാംഗ്ലൂർ നഗരിത്തിന്റെ തിരക്കിലേക്ക് ഒരു ഹിജഡപിറന്നു വീണു.ചാന്ദിനി.ഹാമത്തിലേക്ക് (Hamams-ഹിജറകൾ ഒരുമിച് താമസിക്കുന്ന സ്ഥലം)വന്ന പുതിയ കൂട്ടുകാരിയെ അവർ അണിയിച്ചൊരുക്കി.നഗരത്തിന്റെ ഇരുണ്ട മൂലകളിൽ അരക്കുചുറ്റും മുറുക്കിയിട്ടിരുന്ന കെട്ടുകളഴിഞ്ഞു.അവൾ സ്വാതന്ത്ര്യത്തിന്റെ സുഖം അറിയുകയായിരുന്നു, ഒരു പെണ്ണെന്ന സ്വാതന്ത്ര്യം.തന്നേ സമീപിക്കുന്ന ഓരോപുരുഷന്റെയും ദീപ്തമായ മുഖം അവൾക്ക് നേരെ നീണ്ട നോട്ടുകളേക്കാൾ ചാന്ദിനിയെ സന്തോഷിപ്പിച്ചു..............................................................................................................................................................................................................................................................

പല ആണുങ്ങളുടെയും രേതസ് വീണു കുഴഞ്ഞ ആ പുതപ്പിന്റെ കെട്ട നാറ്റത്തിനു മീതേ ബീഡിപുകയുടെ  കനച്ച ഗന്ധം അവൾക്ക് അസഹനീയമായി തോന്നി.ജ്ഞാനപ്രകാശം, ഒരു കരിങ്കുറ്റിയാൻ അവൾക്കൊപ്പം മലറ്ന്നു കിടന്നു പുകയൂതി.പണം വാങ്ങി പിരിഞ്ഞുപോകാൻ  കഴിയാത്ത ഒരു കുടുക്ക് അവിടെ ചാന്ദിനിയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. നഗരത്തിന്റെ അരക്കെട്ട്കളിൽ മുഖം പൂഴ്ത്തി അവളുണ്ടാക്കുന്ന പണത്തിന് പങ്കുപറ്റാനൊരാളായി.അവന്റെ ബലിഷ്ഠമായ കരങ്ങളിൽ ഒതുങ്ങിയൊടുങ്ങാൻ അവൾ കൊതിച്ചു.പക്ഷെ..കള്ളും കഞ്ചാവും മൂത്തപ്പൊ പ്രകാശം അവന്റെ തനിക്കൊണം കാണിച്ചു.അവളുടേ തലമുടിക്ക് കുത്തിപ്പിടിച്ച് നാഭിനോക്കി അവൻ തോഴിച്ചു.കരഞ്ഞു തളർന്നുവീണ  അവളുടെ ഉടുതുണിയ്ക്കടിയിൽ അവന്റെ വിരലുകൾ പരതി.നീരു വീങ്ങി വീർത്ത അവളുടെ മുഖം അവനവന്റെ തുടയിടുക്കിലേക്കമർത്തി............................................................................................................................................................................................................................................................................................................................................................................................വിധിയവളെ വീണ്ടും വീണ്ടും തളർത്തുകയായിരുന്നു.ജീവിതത്തിലഭിരമിക്കാനുള്ള അവസാന വാഞ്ച്ഛയും കെടുത്തിക്കളയുകയായിരുന്നു.തന്റെതല്ലാത്ത തെറ്റുകോണ്ട് ഈ ഭൂമിയിൽ പിറന്നുപോയ ആ നപുംസകം ഈ ലോകത്തോട് മുഴ്വനുള്ള പ്രതികാര ദാഹത്തിൽ സ്വയം വെന്തെരിയുകയായിരുന്നു.മഹാനഗരത്തിലെ എതോ ചുവരുകൾക്കുള്ളിൽ ചാന്ദിനി എരിഞ്ഞടങ്ങി.പലരും പലതും പറഞ്ഞു.ജ്ഞാന പ്രകാശമാണതു ചെയ്തതെന്നും കേട്ടു.സത്യമെന്താണെങ്കിലും ശരി ആർക്കും വേണ്ടാതെ, ഇങ്ങനെ ചില ലക്ഷങ്ങൾ അവനവൻ ചെയ്യാത്ത പാപത്തിന്റെ പഴിയുമേറ്റ് മഹാനഗരങ്ങളിൽ അലയുന്നു.

Comments

  1. പച്ചക്ക് എഴുതി .. ഒന്നും ഒളിച്ചു വച്ചില്ല ... ഒളിച്ചു വായിക്കാൻ വായനക്കാരനെയും അനുവദിച്ചില്ല ..എന്നാലും ഇത്രക്കും പച്ചയായാ ആവിഷ്ക്കാരം വേണോ എന്നത് ചോദ്യമായി തുടരുന്നു ... അശ്ലീലതയെ ബിംബാത്മക്തയിൽ ഒതുക്കി എഴുതാൻ സാധിക്കുമായിരുന്നെങ്കിൽ ഈ കഥ ഒന്ന് കൂടി മികച്ചു നിന്നേനെ .. ആദ്യ ഭാഗത്ത് ഒരു പരിധി വരെ അത് കൊണ്ട് നല്ല വായന കിട്ടുകയും ചെയ്തു .. എഴുതിയത് മോശമായി എന്നല്ല ഞാൻ പറയുന്നത് ... ഒരു നിർദ്ദേശം പറഞ്ഞെന്നു മാത്രം ..

    ReplyDelete
  2. ഹിജഡകളുടെ കഥകള്‍ ഒരുപാട് വായിച്ചിട്ടുള്ളത് കൊണ്ടായിരിക്കും വലിയ സുഖം തോന്നിയില്ല..സ്ഥിരം ശൈലിയില്‍ നിന്നും വ്യത്യസ്തമായി പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നല്ലതാക്കാന്‍ കഴിയുമായിരുന്നു.
    ആശംസകള്‍

    ReplyDelete
  3. പ്രവീണ്‍ ഭായ് പറഞ്ഞത് തന്നെയാ എന്‍രെയും അഭിപ്രായം..
    മികച്ച കഥകള്‍ ഇനിയും വരട്ടെ.. ആശംസകള്‍..

    ReplyDelete
  4. ഇതെന്താ കഞ്ചാവ് അടിച്ചു എഴുതിയത് ആണോ ?

    ReplyDelete
    Replies
    1. രാഹുലളിയോ...അങങനെ തോന്നാനെന്തേ കാര്യം?

      Delete
  5. ഒരു കഥഎന്നതിലുപരി ഒരു ഹിജഡയുടെ ജീവചരിത്രം എന്നതിന് മുന്‍‌തൂക്കം ..!ഭാഷ നന്നായിട്ടുണ്ട് ആദ്യ ഭാഗങ്ങളില്‍ !

    ReplyDelete

Post a Comment

Popular posts from this blog

A Trip to the Land of Brahma Kamal

ഓർമ്മകളിലെ ലക്ഷ്മി