നിന്നെയും കാത്ത് ഞാനുമാരാത്രിയും
ഇറിഞ്ഞിലുകണക്കേ...നക്ഷത്രങ് ങളായിരുന്നു ആകാശത്ത് കാടിന്റെ നിലാവ് നിറഞ്ഞൊഴുകി പരന്നു . വന്യത എന്നിലും നിറഞ്ഞു . ആ നീല ശിലാതലത്തിൽ അവൾ എനിക്ക് വേണ്ടി ശ്വസിച്ചു .കാടിന്റെ സീൽക്കാരത്തിൽ അവൾ നാണം മറന്നു, തത്വചിന്ത മറന്നു, ഞാൻ ഭയന്നിരുന്ന അവളുടെ സ്വത്വവാദം പോലും . ഞാനുമവളും മൃഗമായി പ്രകൃതിയായി .സുരത മൂര്ശ്ചയിൽ വിറയാർന്ന വാക്കുകൾ എന്റെ ചെവിയിൽ മൂളി ''നമ്മുടെ ഉപാധികളില്ലാത്ത പ്രണയം''. കൊടമഞ്ഞൊഴുകിനീങ്ങി ..പുല്മെടിൽ ചിത്രങ്ങൾ പിറന്നു . അവൾ അനാവൃതയായി പ്രകൃതിയായി ഞാൻ കാലവും .കാലം പ്രകൃതിയിൽ വല്ലാതെ ഭ്രമിച്ചുപോയി സ്വര്ണ വർണമാർന്ന പുല്ലുകൾ ഞങ്ങള്കടിയിൽ ഞെരിജ്ഞ്ഞു ..ആ സ്വപ്നത്തിന്റെ താഴ്വരയിൽ ഞങ്ങളുടെ ഞരമ്പുകൾ അയഞ്ഞു ജനിമൃതികൽക്കപ്പുറത്തു എന്റെ ഡയറി താളുകളിൽ കഥയോടുങ്ങി .ഞാൻ കാത്തിരിക്കുന്നു നിന്നെ .നമുക്ക് മടങ്ങിപോകാം ആ താഴ്വരയിലേക്ക്